ചെറുതോണി:ഇടുക്കി മലങ്കര അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മണലും അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിലെ ഷട്ടറുകൾ തുറന്ന് വിട്ടപ്പോൾ അണക്കെട്ടിലെ ചെളിയും മണലും അപകടകരമായ രീതിയിലെത്തിയത് ദൃശ്യമായി.
മലങ്കര ഡാമിൻ്റെ ഇരുപത് അടിയോളം താഴ്ചയുണ്ടായിരുന്ന പല ഭാഗങ്ങളിലും ഇപ്പോൾ ആറടിയോളം മാത്രമാണ് ആഴമുള്ളത്. സംഭരണ ശേഷിയുടെ അൻപത് ശതമാനത്തിലേറെ ചെളിയും മണലും നിറഞ്ഞ അവസ്ഥയിലാണ്. കനത്ത മഴ പെയ്യുന്നതിന് മുൻപ് അണക്കെട്ടിലെ ചെളി മാറ്റിയില്ലെങ്കിൽ പ്രളയം അടക്കമുള്ള വലിയ പ്രതിസന്ധികൾ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും ലോഡ് കണക്കിന് മണൽ വാരിയിരുന്നു. ഇത്തരത്തിൽ മണൽ വാരൽ പുനരാരംഭിച്ചാൽ ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വരുമാനമാകുകുന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ നിന്നും വൈദ്യുതോൽപ്പാദന ശേഷം വെള്ളം എത്തുന്നതിനാൽ വർഷം മുഴുവൻ ഡാം ജല സമൃദ്ധമാണ്. അതിനാൽ തന്നെ എത്രയും വേഗം ചെളി നീക്കം ചെയ്ത് ഡാമിൻ്റെ പൂർണ്ണ സംഭരണ ശേഷി പുനസ്ഥാപിക്കണമെന്നതാണ് ആവശ്യം
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
ചെല്ലാർകോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി
ഇടുക്കി:ചെല്ലാർകോവിൽ മയിലാടുംപാറയിൽ ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...